നാടിനു നോവായി, തിരുവാലിയിലെ തൃഷ്ണ മോൾ ഓർമയായി

തിരുവാലി ∙ അമ്മ കരൾ പകുത്തുനൽകിയിട്ടും, നാടൊരുമിച്ച് ഒറ്റദിവസം കൊണ്ടു 45 ലക്ഷത്തോളം രൂപ സമാഹരിച്ചു നൽകിയിട്ടും എല്ലാവരെയും കണ്ണീരിലാഴ്ത്തി തൃഷ്ണ വിടവാങ്ങി. മഞ്ഞപ്പിത്തം ബാധിച്ചു ഗുരുതരാവസ്ഥയിലായി കരൾമാറ്റ ശസ്ത്രക്രിയയ്ക്കു ശേഷം തുടർചികിത്സയിലായിരുന്ന, തിരുവാലി കുളക്കാട്ടീരി മേലേടത്ത് വിപിന്റെയും മിനിയുടെയും മകൾ തൃഷ്ണ (13) ആണ് ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. തിരുവാലി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.

മൂന്നാഴ്ച മുൻപാണു തൃഷ്ണയ്ക്കു പനിയുണ്ടായത്. ആദ്യം എടവണ്ണ ചെമ്പക്കുത്ത് ഗവ.ആശുപത്രിയിലും ഇവിടെനിന്നു മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരാഴ്ചത്തെ ചികിത്സയ്ക്കു ശേഷം ഡിസ്ചാർജ് ചെയ്തു. മൂന്നാം ദിവസം പനിയും തളർച്ചയുമുണ്ടായി വീണ്ടുമെത്തിയപ്പോൾ മഞ്ചേരിയിൽനിന്നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.
പരിശോധനയിൽ കരളിനു തകരാർ കണ്ടെത്തി. ഉടൻ കരൾ മാറ്റിവയ്ക്കണമെന്ന് അറിയിച്ചതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ടാപ്പിങ് തൊഴിലാളിയായ വിപിനു മകളുടെ ചികിത്സയ്ക്കു വേണ്ട പണം കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ നാട്ടുകാർ കൈകോർക്കുകയായിരുന്നു. കഴിഞ്ഞ 12നു ശസ്ത്രക്രിയ നടത്തി. മിനിയാണു കരൾ നൽകിയത്. ശസ്ത്രക്രിയ കഴിഞ്ഞ മിനി ഇപ്പോഴും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
തൃഷ്ണയുടെ മൃതദേഹം ഇന്നു രാവിലെ 6.30 മുതൽ 10.30 വരെ തിരുവാലി ജിഎച്ച്എസ്എസിൽ പൊതുദർശനത്തിനു വെക്കുകയും ചെയ്തിരുന്നു, . 11ന് സംസ്കരിച്ചു.
വാടകവീട്ടിലാണു കുടുംബം താമസിക്കുന്നത്. സഹോദരി: ആര്യനന്ദ.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top