ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ:
കെട്ടിട നിർമ്മാണം: പുതിയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനായി 3 കോടി രൂപ വകയിരുത്തി.
പാർപ്പിടം: ഭവനരഹിതർക്കായി വീടുകൾ നിർമ്മിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി 1 കോടി രൂപ മാറ്റിവെച്ചു.
റോഡ് വികസനം: പുതിയ റോഡുകൾ നിർമ്മിക്കുന്നതിനും നിലവിലുള്ളവയുടെ നവീകരണത്തിനുമായി 2 കോടി രൂപ അനുവദിച്ചു.
ശുചിത്വം: മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കായി 40 ലക്ഷം രൂപ ഉപയോഗിക്കും.
അങ്കണവാടികൾ: കുട്ടികളുടെ പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പുതിയ അങ്കണവാടികൾക്കുമായി 50 ലക്ഷം രൂപ വകയിരുത്തി.
മറ്റ് പദ്ധതികൾ: കുടിവെള്ളം, സാംസ്കാരികം, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകൾക്ക് കൃത്യമായ പരിഗണന ബജറ്റിൽ നൽകിയിട്ടുണ്ട്. കൂടാതെ ശ്മശാന നവീകരണത്തിനായി 35 ലക്ഷം രൂപയും സ്റ്റേഡിയം നിർമ്മാണത്തിനായി 30 ലക്ഷം രൂപയും നീക്കിവെച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എൻ പി മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരും അംഗങ്ങളും പങ്കെടുത്തു. ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ, സ്ത്രീകൾ എന്നിവരുടെ ക്ഷേമത്തിന് മുൻഗണന നൽകുന്ന പദ്ധതികൾ വരും വർഷം നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചു.