അമീബിക് മസ്തിഷ്കജ്വരം; തിരുവാലി പഞ്ചായത്തിൽ കർശന ജാഗ്രതാനിർദേശം

തിരുവാലി ∙ അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു ചികിത്സയിലായിരുന്ന കോഴിപ്പറമ്പ് എളയിടത്തുകുന്ന് ശോഭന (45) മരിച്ചതിനെ തുടർന്ന് പ്രദേശത്ത് 5 സ്ഥലങ്ങളിലെ വെള്ളത്തിന്റെ സാംപിൾ പരിശോധനയ്ക്കായി ശേഖരിച്ചു.പഞ്ചായത്തിലെ പൊതുകുളങ്ങൾ, തോടുകൾ എന്നിവയിൽ കുളിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തി. ശോഭനയുടേതടക്കമുള്ള 15 കുടുംബങ്ങൾ ഉപയോഗിക്കുന്ന കിണറിലെ വെള്ളം, ഇവർ ജോലി ചെയ്തിരുന്ന തിരുവാലിയിലെ പഴച്ചാർ നിർമാണ കമ്പനിയിലെ വെള്ളം എന്നിവയടക്കമുള്ള സാംപിളുകളാണ് പരിശോധനയ്ക്കായി ശേഖരിച്ചത്.

പ്രദേശത്ത് ആരോഗ്യ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, ആശപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധനയും പ്രതിരോധ പ്രവർത്തനങ്ങളും നടത്തി. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു ചികിത്സയ്ക്കു കാലതാമസം ഉണ്ടാവരുതെന്നും സ്വയം ചികിത്സ ഉൾപ്പെടെ ഒഴിവാക്കണമെന്നും ഇവർ അറിയിച്ചു.
ഇന്നലെ പഞ്ചായത്ത് പ്രസിഡന്റ് കെ.രാമൻകുട്ടി, വൈസ് പ്രസിഡന്റ് എം.സജ്ന, മെഡിക്കൽ ഓഫിസർ വി.പി.മൻസൂർ അലി എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്തുതല ആരോഗ്യ ജനകീയ സമിതി യോഗം ചേർന്നു തുടർ നടപടികൾ ആസൂത്രണം ചെയ്തു. എപ്പിഡെമിയോളജിസ്റ്റ് ഡോ.നീരജ്, ഹെൽത്ത് സൂപ്പർവൈസർ എ.ശ്രീജിത്ത്, ഹെൽത്ത് ഇൻസ്പെക്ടർ പി.ആർ.അമൃത എന്നിവർ ബോധവൽക്കരണ നടപടികൾ വിശദീകരിച്ചു.ബ്ലോക്ക് പഞ്ചായത്തംഗം സി.ശോഭന, വാർഡ് അംഗങ്ങളായ പി.അഖിലേഷ്, പി.സെബീർബാബു, കെ.ഷാനി, കെ.അമ്പിളി, കെ.വി.രജിലേഖ, വി.എം.നിർമല, പി.ഗീത, എ.സജീസ്, സെക്രട്ടറി മേദിനി എന്നിവർ പങ്കെടുത്തു.

തിരുവാലിയിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു മരിച്ച വീട്ടമ്മയുടെ കുടുംബമുൾപ്പെടെ 15 വീട്ടുകാർ ഉപയോഗിക്കുന്ന കിണർ ആരോഗ്യ ഉദ്യോഗസ്ഥർ പരിശോധിക്കുന്നു. ഈ കിണറിൽ നിന്നുൾപ്പെടെ 5 ഇടത്തെ വെള്ളം ശേഖരിച്ചു പരിശോധനയ്ക്കയച്ചു.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top