മഞ്ചേരി: ഗതാഗത പരിഷ്കാ രം സംബന്ധിച്ച് ട്രാഫിക് റെഗു ലേറ്ററി കമ്മിറ്റി നൽകിയ നിർദേശം ബസുടമകൾ തള്ളി, മഞ്ചേരിയിൽ ട്രാഫിക് റെഗുലേറ്ററി തീരുമാന പ്രകാരം ഇന്നലെ മു തൽ നടപ്പാക്കാനിരുന്ന ഗതാഗത പരിഷ്കാരം നടപ്പിലായില്ല. ബസുടമകളുടെ സമ്മർദ്ദത്തെ തുടർന്ന് ബസുകൾ പഴയ രീതിയിൽ തന്നെ സർവീസ് നടത്തി. ആനക്കയം ഭാഗത്ത് നിന്ന്മഞ്ചേരിയിലേക്ക് വരുന്നതും തി രിച്ച് ആനക്കയം ഭാഗത്തേക്ക് പേ കേണ്ടതുമായ മുഴുവൻ ബസുകളും ഇന്ദിരാഗാന്ധി ബസ് ടെർമിനലിൽ നിന്ന് ഓപറേറ്റ് ചെയ്യണമെ ന്നായിരുന്നു പ്രധാന നിർദേശം. എന്നാൽ പഴയ പോലെ ഈ ഭാഗത്ത് നിന്ന് വരുന്ന ബസുകൾ തു റക്കൽ ബാപ്പുട്ടി ബൈപാസ് വഴി മുനിസിപ്പൽ ഓഫീസ് വഴി സീതി ഹാജി സ്റ്റാൻഡിലെത്തി സർവി നടത്തി. പരിഷ്കാരം റദ്ദാക്കണ മെന്നാവശ്യപ്പെട്ട് ബസുടമകൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട് . ഇന്നലെ കേസ് പരിഗണിച്ചിരുന്നെങ്കിലും വിശദമായ വാദം കേൾക്കുന്നതിന് ഇന്ന് രാവിലെ വീണ്ടും പരിഗണിക്കും. നഗരത്തി ലെ പഴയ ബസ് സ്റ്റാൻഡ് പൊ ളിച്ച സാഹചര്യത്തിലാണ് നഗരസഭ.
ത്തിൽ ഗതാഗത പരിഷ്കാരം ഏർ പ്പെടുത്താൻ ട്രാഫിക് റെഗുലേറ്റ "കമ്മിറ്റി തീരുമാനിച്ചത്.
തീരുമാനം നടപ്പിലാക്കുമെന്ന ഉറച്ച നിലാപാടിലാണ് നഗരസഭ. പരിഷ്കാരം നടപ്പിലാക്കേണ്ടത് പോലീസും മോട്ടോർ വാഹന വകുപ്പും ആണ്.
നടപ്പാക്കിയില്ലെങ്കിൽ നഗര ത്തിലെ തിരക്കും വർധിക്കുമെന്നും അതിന് ഉത്തരവാദിത്വം നഗരസഭക്ക് ഉണ്ടാകില്ലെന്നും നഗരസഭ അധികൃതർ വ്യക്തമാക്കി.
പരിഷ്കാരം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ചെയർപേഴ്‌സൻ വി .എം.സുബൈദ, വൈസ് ചെയർ മാൻ വി.പി. ഫിറോസ് എന്നിവരു ടെ നേതൃത്വത്തിൽ ജില്ല കലക്ടറെ യും ആർ.ടി.ഒയെയും സമീപിച്ചി രുന്നു. ബസുടമകളുമായി ചർച്ച നടത്തിയിരുന്നെങ്കിലും പരിഹാരം ഉണ്ടായില്ല.